Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bindu Krishna

കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; വെള്ളിയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്.

വിഷയത്തിന്‍റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി 10ന് ചർച്ച നടത്തുന്നത്. ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം.

സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്ഥാപനം സംസ്ഥാനത്തിൽ തന്നെ നിലനിർത്തി ജീവനക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പത്തു വരെ കമ്പനി വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും ജീവനക്കാർക്ക് ഓഫീസിൽ എത്താം എന്നുമായിരുന്നു തിങ്കളാഴ്ചത്തെ യോഗത്തിനുശേഷം ലേബർ കമ്മീഷണർ നൽകിയ ഉറപ്പ്.

കമ്പനിയുടെ അഭിഭാഷക പ്രതിനിധികൾ അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. അതുപ്രകാരം ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെയും കോഴിക്കോടേയും ഓഫീസുകളിൽ എത്തിയ ജീവനക്കാരെ പക്ഷേ ഓഫീസിനുള്ളിലേക്ക് കയറ്റിയില്ല.

Kerala

കോൺഗ്രസിൽ നിന്ന് രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകി കോൺഗ്രസ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചു.

കോൺഗ്രസിന്‍റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സംസ്ഥാനത്തെ നിർണായകമായ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത്.

മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ വനിതാ പ്രതിനിധിയായ കെ.എ. തുളസി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. മന്ത്രിമാരായ ബിന്ദു കൃഷ്ണയ്ക്കും കെ.എ. തുളസിക്കും പുറമേ, പാർലമെന്‍ററി രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിച്ചതുവഴി പുതിയ മന്ത്രിസഭയുടെ നിർണായക ചുമതലകളിൽ വനിതകൾക്ക് ശക്തമായ പങ്കാളിത്തമാണ് കോൺഗ്രസ് ഉറപ്പാക്കിയിരിക്കുന്നത്.

Kerala

ആർഎസ്പി കാലുവാരിയോ?; ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ശ്രമമെന്ന് പരാതി

കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് പരാതി. മുതിർന്ന സിപിഎം നേതാക്കളുമായി ആർഎസ്പിയിലെ ചിലർ ചർച്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽവച്ച് ഇവർ കൂടിക്കാഴ്ച‌ നടത്തിയതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ബിന്ദു കൃഷ്‌ണ കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ കൗൺസിലറും ആർഎസ്പിയുടെ കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറിയുമാണ് ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.

Kerala

കാർ ഓടിച്ചത് സിപിഎം നേതാവിന്‍റെ മകൻ; ‌അപകടത്തെ രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: യുഡിഎഫിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.

തന്‍റെ മകനാണ് കാർ ഓടിച്ചതെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ തന്‍റെ മകന്‍റെ പേരിലുള്ള വാഹനം ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ‌‌

നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ മകൻ ആണ് കാർ ഓടിച്ചതെന്നും, ഇയാൾ തുടക്കം മുതൽ തന്‍റെ പ്രചരണത്തിന്‍റെ ഒപ്പമുണ്ടായിരുന്നതായും യുഡിഎഫ് സ്ഥാനാർഥി അറിയിച്ചു.വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

 

District News

ബിന്ദുകൃഷ്‌ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം

കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബിന്ദു കൃഷ്‌ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം.

മങ്ങാട് മണ്ഡലത്തിലെ സംഘം മുക്കിൽ വച്ചാണ് യുഡിഎഫ് പ്രവർതകർക്ക് നേരെ ആക്രമണം ഉണ്ടായത്. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് നോക്കി നിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.


എന്നാൽ അക്രമം തടയാനോ, അക്രമികളെ പിന്തിരിപ്പിക്കാനോ പോലീസ് തയാറായില്ല. യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്‌ണയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.


അക്രമം പോലീസ് തടയാതിരുന്നപ്പോൾ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് സംരക്ഷണം ഒരുക്കേണ്ട സാഹചര്യം ഉണ്ടായി. അക്രമം സംബന്ധിച്ച് കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

 പോലീസിന്‍റെ നിഷ്‌ക്രിയത്വം അതിശയകരം: എ.കെ. ഹഫീസ്

കൊല്ലം : മങ്ങാട് വച്ചു ബിന്ദു കൃഷ്‌ണയുടെ സ്വീകരണ ജാഥയ്ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയത്വം പാലിച്ചത് അമ്പരപ്പിച്ചുവെന്ന് യുഡിഎഫ് സെൻട്രൽ ഇലക്്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് പറഞ്ഞു.

പോലീസ് അക്രമം തടയാൻ പോലും ഇടപെട്ടില്ല എന്നത് ഖേദകരമാണ്. ബിന്ദു കൃഷ്‌ണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവാണ്. അതിനെ അക്രമം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയില്ലെന്നും എ.കെ. ഹഫീസ് പറഞ്ഞു.

District News

ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

കൊല്ലം: യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് റോഡ്‌ഷോയോട് കൂടി തുടക്കം കുറിച്ചു.

ഇന്നലെ രാവിലെ 8.30 ന് ഡിസിസിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഫ്‌ളാഗ്ഓഫ് ചെയ്തു. മണ്ഡലത്തിലുടെനീളം ആവേശകരമായ പര്യടനം പൂർത്തിയാക്കി രണ്ടോടെ ലിങ്ക് റോഡിൽ സമാപിച്ചു. ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയുടെ റോഡ്‌ഷോയിൽ പങ്കുചേർന്നു.

മേയർ എ. കെ. ഹഫീസ്,യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ആർ. പ്രതാപചന്ദ്രൻ, കൺവീനർ ആർ. സുനിൽ, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അതേസമയം ബിന്ദുകൃഷ്ണ ഇന്ന് 12ന് കൊല്ലം കളക്ടറേറ്റിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി .ആർ. പ്രതാപചന്ദ്രനും കൺവീനർ ആർ. സുനിലും അറിയിച്ചു.

ആനന്ദവല്ലീശ്വരത്ത് നിന്നും പ്രകടനമായി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നേതാക്കൻമാരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും.

Kerala

ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായില്ല, തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്.

വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ല: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

എന്‍റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.

എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്‍റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Latest News

Corehub Up